Posts

മലയാളത്തിന് അഭിമാനമായി പുലിമുരുകൻ ഓസ്കറിലേക്ക്

Image
ഗുരുവിന് ശേഷം മലയാളത്തിൽ നിന്ന് വീണ്ടുമൊരു ഓസ്കർ നോമിനേഷൻ. ഇത്തവണ സംഗീതത്തിനും പശ്ചാത്തല സംഗീതത്തിനുമാണ് നോമിനേഷൻ ലഭിച്ചിരിക്കുന്നത്. ഗോപി സുന്ദർ ഈണമിട്ട പുലിമുരുകനിലെ രണ്ട് ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ് മലയാളത്തിന് അഭിമാനമായി ഒാസ്കറിലേക്ക് എത്തിയിരിക്കുന്നത്. ഇത്തവണ ഒാസ്കർ കേരളത്തിലേക്ക് എത്തുമോയെന്നറിയാൻ 2018 മാർച്ച് 4 വരെ കാത്തിരിക്കണം. മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ആക്ഷൻ ത്രിലർ മലയാളചലച്ചിത്രമാണ് പുലിമുരുകൻ. വനത്തിൽ പുലികളുമായി ഏറ്റുമുട്ടുന്ന ഒരു കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്‌. ഉദയകൃഷ്ണ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സാംജിത് മുഹമ്മദ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു. ഗോപി സുന്ദർ ആണ് സംഗിത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഫൈറ്റ് മാസ്റ്റർ പിറ്റർ ഹെയിൻ ആണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. 2016 ഒക്ടോബർ 7ന് പ്രദർശനത്തിനെത്തിയ പുലിമുരുകന് പ്രദർശനശാലകളിൽ അനുകൂലമായ സ്വീകരണമാണ് ലഭിച്ചത്. പ്രദർശനത്തിനെത്തി ആദ്യ 30 ദിവസത്തിനുള്ളിൽ 105 കോടിയോളം രൂപയാണ് ചിത്രം നേടിയത്....

ആരാധകർ പോലും ഞെട്ടി ഒടിയൻ ലുക്കിൽ ലാലേട്ടൻ കൊച്ചിയിൽ. ചിത്രങ്ങൾ കാണാം

Image
കിടു ലുക്കിൽ ലാലേട്ടൻ ഇതാ എത്തി.  ഞെട്ടിത്തരിച്ചു ആരാധക സമൂഹം. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഒടിയൻ മാണിക്കാനായി ലാലേട്ടൻ കൊച്ചിയിൽ എത്തി. ഒടിയൻ എന്ന ചിത്രത്തിന്റെ മെയ്ക്ക് ഓവർ പുറത്തുവന്നതിന് ശേഷം ലാലേട്ടൻ നടത്തുന്ന ആദ്യത്തെ പൊതു പരുവാടി ആയ ഇടപ്പളി മൈ ജി ഷോറൂമിന്റെ ഉത്ഘടനത്തോടനുബന്ധിച്ചാണ് ലാലേട്ടൻ കൊച്ചിയിൽ എത്തിയത്. ചിത്രങ്ങൾ കാണാം.

ജയലളിതയുടേത് കൊലപാതകമോ..? പുതിയ വെളിപ്പെടുത്തൽ

Image
2016 ജനുവരി അഞ്ചിന് ആണ് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ  മൃതദേഹം പുറംലോകം കണ്ടത്. ആശുപത്രിയിൽ എത്തിക്കുമ്പോൾ ജയലളിത ശ്വാസമില്ലാത്ത അവസ്ഥയിൽ ആയിരുന്നെന്ന് അപ്പോളോ ആശുപത്രി ഉപാധ്യക്ഷ പ്രീത റെഡ്ഢി പറഞ്ഞു. ശ്വാസമറ്റ നിലയിൽ അർദ്ധബോധാവസ്ഥയിലാണ് ജയയെ കൊണ്ടുവന്നത്. എന്നാൽ, വിദഗ്ധ ചികിൽസകൾക്കുശേഷം അവർ ആരോഗ്യം വീണ്ടെടുത്തെന്നും ന്യൂഡൽഹിയിൽ ഒരു സ്വകാര്യ ചാനലിനോടാട് പ്രീതി റെഡ്ഢി പറഞ്ഞു. ന്യൂഡൽഹിയിൽനിന്നും വിദേശത്തുനിന്നും ലഭ്യമായ മികച്ച ഡോക്ടർമാരാണ് ജയയെ ശുശ്രൂഷിച്ചത്. ജയലളിത 75 ദിവസമാണ് അപ്പോളോയിൽ ചികിൽസയിൽ കഴിഞ്ഞത്. ഒരു വർഷത്തിനു ശേഷവും ജയയുടെ അസുഖവും ചികിൽസയും മരണവും ദുരൂഹമായി തുടരുന്നതിനിടെയാണ് അപ്പോളോ ആശുപത്രി അധികൃതരുടെ വെളിപ്പെടുത്തൽ എന്നത് ശ്രദ്ധേയമാണ്. ജയലളിതയുടെ മരണത്തെപ്പറ്റി അന്വേഷിക്കാൻ റിട്ട. ജഡ്ജി ജസ്റ്റിസ് എ.അറുമുഖസ്വാമിയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിഷനെ സർക്കാർ നിയമിച്ചിട്ടുണ്ട്. കമ്മിഷൻ അന്വേഷണം ആരംഭിച്ച ഘട്ടത്തിലാണ് പുതിയ വെളിപ്പെടുത്തൽ.

കുട്ടികൊമ്പനെ സ്വന്തം കുഞ്ഞിനെ പോലെ എടുത്ത എടുത്തുയർത്തി വനപാലകൻ..

Image
കോയമ്പത്തൂര്‍ ജില്ല മേട്ടുപ്പാളയം ഫോറസ്റ്റ് റേഞ്ചില്‍ തേക്കംപട്ടി വനഭാഗത്തു  വനപാലകരുടെയും നാട്ടുകാരുടെയും വിരട്ടലില്‍ പിരിഞ്ഞ അമ്മയാനയും കുട്ടിക്കൊമ്പനും നീണ്ട 72 മണിക്കൂറുകള്‍ക്ക് ശേഷം ഒന്നുചേര്‍ന്നു. വനപാലകര്‍ക്ക് പറ്റിയ ചെറിയൊരു അമളിയാണ് സംഭവത്തിന് ആധാരം. വെള്ളംകുടിച്ച ശേഷം റോഡിന് വശത്ത് നിന്ന ആന പോകാതെ നിന്നനില്‍പില്‍ ആയതോടെ കര്‍ഷകന്‍ പരിഭ്രാന്തിയിലായി. ഗണേഷ് എന്ന കർഷകന്റെ അതിബുദ്ധിയില്‍ ഉദിച്ചതാണ് ട്രാക്ടറിന്റെ ശബ്ദംകൂട്ടിയും ഹോണ്‍ മുഴുക്കിയും ആനയെ വിരട്ടാനുള്ള ശ്രമം. അതോടെ ശാന്തനായി നിന്ന ആന ട്രാക്ടര്‍ ലക്ഷ്യമാക്കി ഓടിവന്നതോടെ ഗണേശനും കാഴ്ച കണ്ട് രസിക്കാനിറങ്ങിയ കൂടെയുണ്ടായിരുന്ന ബൈക്കുകാരനും ഓടിരക്ഷപ്പെട്ടു. ഒരുമണിക്കൂറോളം പണിപ്പെട്ട് പടക്കമെറിഞ്ഞു ആനയെ കാട്ടിലേക്ക് കയറ്റിവിട്ട് ആശ്വാസം പ്രകടിപ്പിക്കുമ്പോഴാണ് ആന സ്ഥലത്ത് തമ്പടിച്ചതിന്റെ കാര്യം വനപാലകര്‍ അറിഞ്ഞത്. പുഴയുടെ വശത്തെ ചെറിയ വെള്ളച്ചാലില്‍നിന്ന്‌ കുഞ്ഞാനയുടെ നേര്‍ത്ത നിലവിളി കേട്ടപ്പോഴാണ് അമ്മയാന കലിപൂണ്ടതിന്റെ കാരണം ഇവരറിഞ്ഞത്. അമ്മയേയും കുഞ്ഞിനേയും കാര്യമറിയാതെ പിരിച്ച കാര്യം കോയമ്പത്തൂര്‍ ഡിഎഫ്ഒയ...

ആനകളെ സ്നേഹിക്കുന്നവർക്കായി ഇതാ മംഗലാം കുന്നിലെ ചില ആനവിശേഷങ്ങള്‍.

Image
മംഗലാം കുന്നില്‍ ആനകളുടെ കഥ ആരംഭിക്കുന്നത് 1977മുതലാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് മംഗലാം കുന്നിലെ അറിയപ്പെട്ടിരുന്ന പലചരക്കു കച്ചവടക്കാരനായിരുന്നു വേലുപിള്ള ചെട്ടിയാര്‍. വേലുപിള്ളയുടെ മൂത്ത രണ്ടു ആണ്‍ മക്കളായ പരമേശ്വരനും ഹരിദാസനും കച്ചവടത്തില്‍ സഹായിക്കാന്‍ കൂടെയുണ്ടായിരുന്നു. കച്ചവടം നല്ല രീതിയിലായപ്പോള്‍ ക്യഷിയിലേയ്ക്കും വേലുപിള്ളയുടെ കൈകള്‍ നീണ്ടു. ക്യഷിയാവശ്യത്തിനായി നല്ല കന്നുകളെ വാങ്ങിക്കൂട്ടുകയെന്നത് വേലുപിള്ളയ്ക്കു ഹരമായിരുന്നു. 1976 ല്‍ വേലുപിള്ള മരിക്കുന്നു. ആനപ്രേമികളായിരുന്ന പരമേശ്വരനും  ഹരിദാസനും കന്നുകളെ വാങ്ങുന്നതിനുപകരം ആനകളെ വാങ്ങിക്കുവാന്‍ ആയിരുന്നു ഇറങ്ങിത്തിരിച്ചത്. ആനക്കമ്പം തലക്കുപിടിച്ച അവര്‍ 22000 രൂപ മുടക്കിഉത്തര്‍ പ്രദേശ് സ്വദേശിയായ ആദ്യ കൊമ്പനെ സ്വന്തമാക്കി. അയ്യപ്പന്‍ എന്നു പേരു നല്‍കി ആനത്തറവാട്ടിലെ ആദ്യ സന്തതിയായി അവന്‍ വളര്ന്നു. 36 വര്‍ഷത്തിനിടയില്‍ ആനത്തറവാട്ടില്‍ നിരവധി ആനകള്‍ വന്നുപോയി. ഒരേസമയം 19 ആനകള്‍വരെ ഈ തറവാട്ടിലുണ്ടായിരുന്നു. മംഗലാംകുന്നു അയ്യപ്പന്‍, കര്‍ണ്ണന്‍, ഗണപതി,ക്യഷ്ണന്‍കുട്ടി, പത്മനാഭന്‍, ഗുരുവായുരപ്പന്‍, പാര്‍ത്തന്‍, അപ്പു, ...

റെക്കോർഡുകൾ വാരിക്കൂട്ടി പ്രണവ്; തുടക്കം സാറ്റ്‌ലൈറ്റിൽ തന്നെ

Image
താരപുത്രന്റെ അരങ്ങേറ്റം അടുക്കുമ്പോൾ അക്ഷമരായി ആരാധക സമൂഹം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ആദിയുടെ കാര്യമാണ് പറഞ്ഞുവരുന്നത്. പ്രണവ് മോഹൻലാൽ ആദ്യമായി നായകൻ ആയി എത്തുന്ന ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിക്ക് ഇതിനോടകം തന്നെ  റെക്കോർഡ് സാറ്റ്‌ലൈറ്റ് തുകയാണ് ലഭിച്ചിരിക്കുന്നത്. ഒരു അരങ്ങേറ്റ മലയാളം നടന് ലഭിക്കുന്ന ഏറ്റവും കൂടിയ തുകക്ക് ആണ് ചിത്രത്തിന്റെ സംപ്രേഷണ അവകാശം അമൃത ടിവി സ്വന്തമാക്കിരിക്കുന്നത്. 6 കോടി രൂപക്ക് ആണ് ചിത്രം അവകാശം ചാനൽ നേടിയത്.  ചിത്രം അടുത്ത വർഷം ആദ്യം റിലീസ് ചെയ്യും.

ന്യൂ ഇയർ ആടിത്തിമിർക്കാൻ സണ്ണി ലിയോൺ ബംഗളൂരുവില്‍

Image
2018നെ ഇരുകൈനീട്ടീ സ്വീകരിക്കാന്‍ നാടും നഗരവും ഒരുങ്ങിത്തുടങ്ങുമ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത് ബംഗളൂരുവില്‍ ആണ്. കാരണം എന്താണെന്നോ..? പുതുവത്സരത്തോട് അനുബന്ധിച്ച് ബംഗളൂരു നഗരത്തെ ആവേശത്തിലാഴ്ത്താന്‍ സണ്ണിലിയോണ്‍ പങ്കെടുക്കുന്നു. ഡിജെ പെര്‍ഫോമന്‍സും ലൈവ് ഷോയും ന്യൂയര്‍ പാര്‍ട്ടിയുടെ നിറം കൂട്ടുകയാണ് ബംഗളൂരുവില്‍. 2017 വിടപറയാന്‍ ഇനി കുറച്ച് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഡിസംബര്‍ 31നാണ് സണ്ണിലിയോണിന്റെ ഷോ നടക്കാനിരിക്കുന്നത്. ന്യൂയറിനൊട് അനുബന്ധിച്ച് ഹോട്ടലുകളിലും ബീച്ചുകളിലും വലിയ രീതിയിലുളള ആഘോഷ പരിപാടികളാണ് നടക്കാറുളളത്. ഗോവയിലും വലിയ രീതിയിലുളള ന്യൂയര്‍ പാര്‍ട്ടികളാണ് ഒരുങ്ങുന്നത്.