ഭര്‍തൃവീട്ടിലെ പീഡനവും ഭര്‍ത്താവിന്റെ ഉപദ്രവും സഹിക്കവയ്യാതെ ഒടുവില്‍ ഗായത്രി മരണത്തിലേക്ക് നടന്നടുത്തു.ദാമ്പത്യ ജീവിതത്തിന്റെ സുഖ ദുഃഖങ്ങള്‍ അനുഭവിച്ചു തുടങ്ങുന്നതിന് മുന്‍പേ ഗായത്രിക്ക് ജീവിതം ഉപേക്ഷിക്കേണ്ടി വന്നു




ഭര്‍തൃവീട്ടിലെ പീഡനവും ഭര്‍ത്താവിന്റെ ഉപദ്രവും സഹിക്കവയ്യാതെ ഒടുവില്‍ ഗായത്രി മരണത്തിലേക്ക് നടന്നടുത്തു.ദാമ്പത്യ ജീവിതത്തിന്റെ സുഖ ദുഃഖങ്ങള്‍ അനുഭവിച്ചു തുടങ്ങുന്നതിന് മുന്‍പേ ഗായത്രിക്ക് ജീവിതം ഉപേക്ഷിക്കേണ്ടി വന്നു. പാറശാല ഇടിച്ചക്കപ്ലാമൂട് ഗായത്രി ഭവനില്‍ പരേതനായ നാഗപ്പന്‍ നായരുടേയും മംഗളകുമാരിയുടേയും മകള്‍ ഗായത്രിയെ (23) ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിട്ട് മാസം ഒന്നായിട്ടും അന്വേഷണം നാളിതുവരെ എങ്ങും എത്തിയിട്ടില്ല. അരുണ്‍ നിവാസില്‍ ബാലകൃഷ്ണപിള്ളയുടെയും ഗിരിജകുമാരിയുടെയും മകന്‍ അരുണിന്റെയും (27) ഗായത്രിയുടെയും വിവാഹം ഇക്കഴിഞ്ഞ ജൂലൈ 16ന് ആയിരുന്നു. വിവാഹശേഷം ഗായത്രി ഭര്‍തൃവീട്ടില്‍ കൊടിയ പീഡനം നേരിട്ടതായി ബന്ധുക്കള്‍ പറയുന്നു. പത്തനാപുരത്തെ ഒരു ജുവല്ലറിയില്‍ ജീവനക്കാരനായിരുന്ന അരുണ്‍ വിവാഹം കഴിഞ്ഞ ആദ്യ ദിവസങ്ങളില്‍ തന്നെ ഗായത്രിയോട് പലവിധത്തിലുള്ള അസ്വാരസ്യങ്ങളും പ്രകടിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ഗര്‍ഭിണിയാണന്ന വിവരം അറിയിച്ചപ്പോള്‍ തെറി അഭിഷേകം നടത്തിയ അരുണിനോട് എന്നെ ഇഷ്ടമില്ലായിരുന്നു എങ്കില്‍ പിന്നെ എന്തിന് വിവാഹം കഴിച്ചുവെന്ന ചോദ്യത്തിന് ലഭിച്ച മറുപടി ഗായത്രിയെ തളര്‍ത്തി. താന്‍ ഒരു പെണ്‍കുട്ടിയുമായി സ്‌നേഹത്തിലാണെന്നും എനിക്കവളെ മറക്കാന്‍ കഴിയില്ലെന്നും പറഞ്ഞ അയാള്‍ നീ എന്റെ ജീവിതത്തില്‍ കടന്നു വന്ന അപശകുനമാണെന്നും സ്വയം ഒഴിഞ്ഞു പോകാനുമാണ് നിര്‍ദേശിച്ചത്. സഹോദരീ ഭര്‍ത്താവായ ഓട്ടോ ഡ്രൈവറും തന്നെ പലതവണ ശല്യം ചെയ്തിരുന്നതായി മരിക്കുന്നതിന് മുമ്പ് ഗായത്രി അമ്മയോട് പറഞ്ഞിരുന്നു. മറ്റുള്ളവരോട് മാന്യമായി പെരുമാറുന്ന അയാള്‍ക്ക് ഗായത്രിയോടുള്ള പെരുമാറ്റത്തില്‍ പല ദുരുദ്ദേശങ്ങളുമുണ്ടായിരുന്നു. ഇതൊന്നും കാര്യമാക്കാന്‍ കൂട്ടാക്കാതിരുന്ന അരുണിന്റെ വീട്ടുകാര്‍ സ്ത്രീധനം ആവശ്യപ്പെട്ടും ഉപദ്രവം തുടര്‍ന്നുുവത്രേ. കഴിഞ്ഞ 10-ാം തീയതി ഗായത്രിയുടെ വല്യച്ഛന്‍ വിദ്യാധരന്‍ നായരുടെ മകന്റെ കുഞ്ഞിന്റെ നൂലുകെട്ടായിരുന്നു. വിവരം അരുണിനോട് പറഞ്ഞെങ്കിലും അയാള്‍ ചെവിക്കൊണ്ടില്ല. ഗായത്രിയെ വീട്ടിലിരുത്തി അമ്മയും അനുജനും ചടങ്ങിന് പോയി. അരുണിന്റെ മാതാപിതാക്കളും ചടങ്ങിനെത്തിയിരുന്നു. ചടങ്ങ് കഴിഞ്ഞ് അരുണിന്റെ മാതാപിതാക്കളും ഗായത്രിയെ കാണാനായി വീട്ടിലേക്ക് വന്നു. വീടിന്റെ മുന്നിലെയും പിന്നിലെയും കതകുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ അടുക്കള ജന്നലിന്റെ വിടവിലൂടെ നോക്കിയപ്പോഴാണ് ഗായത്രി തൂങ്ങിനില്‍ക്കുന്നത് കണ്ടത്. ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പാറശാല പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറിയ മൃതദേഹം ശാന്തി കവാടത്തില്‍ സംസ്‌കരിച്ചു. മരണവാര്‍ത്ത അറിഞ്ഞെത്തിയ അരുണിനെ പൊലീസ് പിടികൂടി 304 ബി, 498എ, 360 എന്നീ വകുപ്പുകള്‍ ചുമത്തി ജയിലിലടച്ചു. അരുണിനെ കൂടാതെ സഹോദരി ഭര്‍ത്താവും വീട്ടുകാരും മാനസികമായി പീഡിപ്പിച്ചതാണ് അവളുടെ മരണകാരണമെന്നാണ് വീട്ടുകാരുടെ വിശ്വാസം. അരുണില്‍ അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിരെ ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെ പ്രക്ഷോഭവും നിയമ നടപടികളും സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് വീട്ടുകാര്‍

Comments

Popular posts from this blog

ആരാധകർ പോലും ഞെട്ടി ഒടിയൻ ലുക്കിൽ ലാലേട്ടൻ കൊച്ചിയിൽ. ചിത്രങ്ങൾ കാണാം

ഈ ആയൂർവേദ ഔഷധം മതി, കിടപ്പറയിലെ ഉൾപ്പടെയുള്ള നിങ്ങളുടെ ഒരുവിധം ആരോഗ്യ പ്രശ്നങ്ങൾക്കെല്ലാം!

പല പ്രമുഖര്‍ക്കും കാഴ്ചവെച്ചും,നഗ്‌നചിത്രങ്ങള്‍ അയച്ചുകൊടുത്തും രാഹുല്‍ തന്നെ ഒരു വില്‍പ്പനച്ചരക്കാക്കിയെന്ന് രശ്മി നായര്‍